ചക്കിട്ടപ്പാറയിലെ ഖനനത്തിനെതിരേ മാവോയിസ്റ്റ് പോസ്റ്ററും ലഘുലേഖയും

Kerala Latest News

കോഴിക്കോട്: ചക്കിട്ടപ്പാറയിലെ ഖനനത്തിനെതിരേ മാവോയിസ്റ്റ് പോസ്റ്റര്‍. സിപിഐ മാവോയിസ്റ്റ് ബാണാസുര ഏരിയാ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ഖനനത്തിനായി ബെല്ലാരി റെഡ്ഡിയെ എത്തിച്ചത് സിപിഎം ആണെന്നാണ് പോസ്റ്ററില്‍ ആരോപിക്കുന്നത്.

ചക്കിട്ടപ്പാറയിലെ ഖനന പദ്ധതി ഏകദേശം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ഇതിനിടെ കര്‍ണാടകയിലെ റെഡ്ഡി ഗ്രൂപ്പ് എത്തിയിരുന്നു. റെഡ്ഡി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സിപിഎമ്മും ബിജെപിയും ചേര്‍ന്ന് വലിയ ഇരുമ്പ് അയിര്‍ ഖനന ഗ്രൂപ്പിനെ കൊണ്ടുവന്നുവെന്നാണ് മാവോയിസ്റ്റ് ആരോപണം.

നാടിനെ വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മാവോയിസ്റ്റ് പോസ്റ്ററില്‍ ആരോപിക്കുന്നത്. പ്രദേശത്ത് മാവോയിസ്റ്റ് സംഘടനകളുടെ നേതൃത്വത്തില്‍ പോസ്റ്ററുകള്‍ കൂടാതെ ലഘുലേഖകളും പ്രത്യക്ഷപ്പെട്ടു. മുണ്ടുടുത്ത മോഡിയും പ്രാദേശിക മോഡിമാരും ചേര്‍ന്ന് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നാടിനെ വില്‍ക്കുകയാണ് എന്നാണ് പോസ്റ്ററില്‍ ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *